Powered By Blogger

Tuesday, November 2, 2010

ജൂലൈ 4 [ 2007] വിധു പ്രതാപ്, വിനീത് ശ്രീനിവാസൻ, എം.ജി ശ്രീകുമാർ, ശ്വേത



ചിത്രം: ജൂലൈ 4 [ 2007]ജോഷി
താര നിര: ദിലീപ്, റോമാ, സിദ്ദിക്ക്, കൊച്ചിൻ ഹനീഫ, ദേവൻ,റിയാസ് ഖാൻ

രചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ


1. പാടിയതു: വിധു പ്രതാപ് & / ജ്യൊത്സ്ന


ചിങ്ക് ചിംറ്റാ ചിന്റാക് ചിന്റാ ചിങ്ക് ചിന്റാ ചിന്റാറ്റാ (2)
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധമ്മ് ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം (2)
ചിംങ്ക് ചിംങ്ക് ചിംറ്റാ ചിംങ്ക് ചിംങ്ക് ചിംറ്റാ
ചിംങ്ക് ചിംങ്ക് ചിംറ്റാ ഹാ
ചിംങ്ക് ചിംങ്ക് ചിംറ്റാ ചിംങ്ക് ചിംങ്ക് ചിംറ്റാ റ റ്റ റ്റാ

കനവിന്റെ കടവത്ത് കുടമുല്ല കടവത്ത് കനക നിലാവ്
ചിംങ്ക് ചിംറ്റാ ചിന്റാക് ചിന്റാ ചിങ്ക് ചിന്റാ ചിനാക് ചിന്റാ
മറുകുള്ള കവിളത്ത് മണമുള്ള കവിളത്ത്
വിരിയുന്നുണ്ടഞ്ഞൂറ് നെയ്യാമ്പല്‍പ്പൂവ്
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധം ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം


വെണ്ണിലാവുദിക്കുമ്പോൾ നാണമെന്തിനോ
വെണ്ണ തോൽക്കും ഉടലാകേ ചോന്നതെന്തിനോ
വെള്ളോട്ടു കിണ്ണത്തിൽ വെറ്റിലയിൽ
വെള്ളിക്കസവിന്റെ പട്ടുചേല
വാർമുടി ചീകി പകുത്തണിയാൻ വിണ്ണിൻ
താരകൾ പിച്ചകപ്പൂക്കളായി
ധമ്മാരെ ധമ്മാരെ ധം ധം ധരേ
നെഞ്ചിലേറുമൊരു ധം ധം ധം
ധമ്മാരെ ധമ്മ് ധം ധരേ ധം ധം
നെഞ്ചിലൂറുമൊരു ചന്തം
ചിങ്ക് ചിംറ്റാ ചിങ്ക് ചിംറ്റാ ചിങ്ക് ചിംറ്റാ ചിന്റാറ്റാ


കണ്ണുകൾ പിടയ്ക്കുമ്പോൾ കണ്ടതാരെയാ
നെഞ്ചിലെ മൈന നോക്കി നിന്നതാരെയാ
കണ്ണാരം പൊത്തി പൊത്തി കളിക്കാനായ്
പുന്നാരപ്പുതുമാരൻ വന്നണഞ്ഞുവോ
വാലിട്ടു കണ്ണുകളെഴുതാൻ രാവിൻ
കൂരിരുളിന്നു മഷിക്കൂട്ടായി
ചിങ്ക് ചിങ്ക് ചിറ്റാ ചിങ്ക് ചിങ്ക് ചിറ്റാ
ചിങ്ക് ചിങ്ക് ചിറ്റാ ഹാ
ചിങ്ക് ചിങ്ക് ചിറ്റാ ചിങ്ക് ചിങ്ക് ചിറ്റാ ററ്റാറ്റ
(കനവിന്റെ കടവത്ത്...)

ഇവിടെ



2. പാടിയതു: അഫ്സൽ & സയോനാര ഫിലിപ്പ്
“ കാട്ടു പൂച്ച..

ഇവിടെ


3. പാടിയതു: എം.ജി ശ്രീകുമാർ &/ സയോനാരാ ഫിലിപ്പ്

കുമ്മിയടി പെണ്ണേ കുമ്മിയടി
കുലുങ്ങിക്കുലുങ്ങി കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി പെണ്ണേ
കുലുങ്ങിക്കുലുങ്ങി കുമ്മിയടി

വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയേ
കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ
പോകുകയാണോ നീ കിളിയേ
പോകുകയാണോ കിളിയേ
(വാകമരത്തിൻ..)


എത്ര വഴികൾ വഴിയമ്പലങ്ങളിൽ
എത്രയോ രാവു കഴിഞ്ഞു
ചിറകിൽ നിന്നെ ഞാൻ മൂടി
കുളിരിരവിൽ കൂട്ടിരുന്നില്ലയോ
വയണ പൂക്കുവാൻ കാത്തു നിൽക്കാതെ
തനിയെ പോകയാണോ..
(വാകമരത്തിൻ...)


കറ്റമണികൾ കളപ്പുര തന്നിൽ
കൊയ്തു കഴിഞ്ഞു നിറഞ്ഞു
അരിയ കുടിലൊന്നു തീർത്തു
നിന്നരികിൽ ഞാൻ വന്നതില്ലയോ
വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ
തനിയേ പോകയായോ
(വാകമരത്തിൻ...)


ഇവിടെ


4. പാടിയതു: വിനീത് ശ്രീനിവാസൻ ശ്വേത


ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ..
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ..

ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങു പോയ്...
(ഒരു വാക്കു മിണ്ടാതെ..)


തിനവയല്‍ കരയില്‍ ഇളവെയിൽ കതിര്
പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നല്‍കുവാന്‍
ഒരു മുഴം...
ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ് കുളിരിളം കാറ്റ്
(ഒരു വാക്കു മിണ്ടാതെ..)


തളിരിലക്കുടിലില്‍ കിളികള്‍ കുറുകുമ്പോൾ
നിറനിലാക്കതിരിന്‍ തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍
മഴനിലാവിലലിയവേ
ഒരു മുഖം...
ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ്...
കൊതി തീരുവോളം...
(ഒരു വാക്കു മിണ്ടാതെ..)


ഇവിടെ

ഹരിഹരൻ പിള്ള ഹാപ്പിയാണു: [ 2003] ജയചന്ദ്രൻ, സുജാത, യേശുദാസ്, ബിജു നാരായൺ...



ചിത്രം: ഹരിഹരൻ പിള്ള ഹാപ്പിയാണു: [ 2003] വിശ്വനാഥൻ വടുതല
താരനിര: മോഹൻലാൽ, ജ്യോതിർമയി, ജഗതി, കൊച്ചിൻ ഹനീഫ, സുധീഷ്,മച്ചാൻ
വർഗീസ്, കലാഭവൻ മാർട്ടിൻ, സി.ഐ.പാൾ...

രചന: രാജീഎവ് അലുങ്കൽ
സംഗീതം: സ്റ്റീഫൻ ദേവസ്സി


1. പാടിയതു: പി. ജയചന്ദ്രൻ & സുജാത

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍
തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ
നിന്നിലലിയുവതെന്തു സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍
പവിഴമഴയായി നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി
വിടരുകില്ലേ ഈ നേരം
(തിങ്കള്‍ നിലാവില്‍)[2]

സാരംഗിപോലെ മാറോടു ചേരൂ ചാരുതേ
സീമന്തരാഗം ആത്മാവിലേതു സ്വന്തമേ
താഴംപൂമേട്ടില്‍ കൂടെ കൂടാന്‍ പോരില്ലേ
തുവെള്ളത്തുമ്പിപ്പെണ്ണാളേ
മുന്നാഴിപ്പൂമുത്താലേ കൂടു കൂട്ടില്ലേ
മഞ്ഞോലും രാവില്‍ നിയില്ലേ

തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍ തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ നിന്നിലലിയുവതെന്തു സുഖം


വാസന്ത യാമം വാചാലമല്ലേ- താരകേ
ഈണങ്ങളെല്ലാം നീ തന്നതല്ലേ-ആതിരേ
മാനത്തെ മട്ടുപ്പാവില്‍ സ്നേഹപ്പൂക്കാലം
മോഹങ്ങൾക്കെന്നും കൌമാരം
നീരാടും മാടപ്രാവേ നമ്മേ തേടുന്നു
മേഘങ്ങള്‍ തീര്‍ക്കും കൂടാരം
തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍
തരളമായനുരാഗമുഖം
മിന്നല്‍ത്തിടമ്പേ തെന്നല്‍ക്കുറുമ്പേ
നിന്നിലലിയുവതെന്തു സുഖം
വേനല്‍ക്കിനാവില്‍ നീറും മനസ്സില്‍
പവിഴമഴയായി നിന്‍ സ്നേഹം
നീയെന്‍റെ മാറില്‍ നീരാളമായി
വിടരുകില്ലേ ഈ നേരം

ഉംഹുഹു ഹൂം.ഹും
ഉംഹുഹു ഹൂം.ഹും
(ഡു) ഉംഹുഹൂംഹും ഹൂം ഹൂം ഹൂം

ഇവിടെ

വിഡിയോ


2. പാടിയതു: എം.ജി. ശ്രീകുമാർ

മായ മയൂരി ഏതോ കിനാവിൽ
ദേവ മോഹിനി ആയവൾ നീ
താരകങ്ങൾ താനെ ഉണർത്തും
സാന്ധ്യ രാഗ വിപഞ്ചിക നീ
ആമ്പൽ കുരുന്നെ നാണക്കിളുന്തേ
പുളകമേകി നിൻ ഭാവം
മാനം മിനുങ്ങി, താരം തിളങ്ങീ
മനസ്സു തഴുകി ഹേമന്തം...[2]


ദേവാംഗനേ നിൻ നീർ മിഴി രണ്ടും താമര
വേഴാമ്പലായി തീരുമ്പോഴെല്ലാം പൂമഴ
മണിമുല്ല പാടം താണ്ടി പാടും പൂന്തെന്നൽ
മൊഴിയുന്നു പെണ്ണെ നിൻ സ്നേഹം
അഴകേറും മാവിൽ പൂക്കും മാമ്പൂ മൊട്ടായി
അണിവേണി നൽകൂ സമ്മാനം [ മായാമയൂരി..


ഏകാകി പൂക്കൾ താരിടും പോലെ പുഞ്ചിരി
കേൾക്കാത്ത പാട്ടിൻ താളത്തിലേതോ തേന്മൊഴി
തെന്നലിൻ നാടും നാടും ചൊല്ലണതിന്നു
പുള്ളോന്റെ വീര പൂമ്പാട്ടിൽ
കണ്ണാടി കണ്ണിൽ നോക്കി കാവ്യം പാടുന്നു
കല്യാണ താലി പൂവാലി... [മായ മയൂരി...


ഇവിടെ


3. പാടിയതു: ബിജു നാരായൺ,/ ചിത്ര & ജ്യോത്സ്ന

അമ്പാടി പൂവെ നില്ലു നില്ലു ആഘോഷ കാലമായ്
ചേമന്തി പൂവെ വീണ മീട്ടാൻ ചെമ്പട താളമായ്
ദൂരെ ദൂരെ മാമല താഴെ
ഒന്നു മേയും ദാഹം കൂട്ടിനായ്
മെല്ലെ മെല്ലെ താഴ്വര തീരെ വീണു പാവം താരം
കാറ്റേ മെല്ലെ കാറ്റെ ആനന്ദ കോലംകെട്ടി ആടു നീളെ നീളെ
മെയ്യണി ലോകം നമ്മൾ കന്നി പൂമാനം തേടി പോകാം മേലെ മേലെ

ആറ്റോരം പായുന്ന മാടത്തേ ആകാശം കാണുവാൻ പോയിടാം
നാടോടി തീരത്തെ പാവക്കുഞ്ഞേ നാടെല്ലാം നമ്മുടേതാക്കിടാം
പിറം താണ്ടാൻ പൊന്നോല പൂങ്കനവു വേഗം പോകാം ചില്ലാടപട്ടു
കാലമെല്ലാം നമ്മൾക്കു കൂട്ടു നടമാടി കൂടെ വരൂ
കാറ്റേ മെല്ലെ കാറ്റെ ആനന്ദ കോലംകെട്ടി ആടു നീളെ നീളെ
മെയ്യണി ലോകം നമ്മൾ കന്നി പൂമാനം തേടി പോകാം മേലെ മേലെ

ആലോലം നീല മേഘ തെരിൽ നാടായ നാടെല്ലം താണ്ടിടാം
ചേലോടെ ആടുന്ന ചോല പൂവേ ആശക്കു പൂഞ്ചിറകു ഏകിടാം
സ്വർഗം തേടാന്തന്നാര തൂവിളക്കു സ്വപ്നം നേടാൻ കിന്നാര പാട്ടു
നേരമെല്ലാം കൂത്താടിക്കൂടാം കുട ചൂടി കൂടെ വരൂ
കാറ്റേ മെല്ലെ കാറ്റെ ആനന്ദ കോലംകെട്ടി ആടു നീളെ നീളെ
മെയ്യണി ലോകം നമ്മൾ കന്നി പൂമാനം തേടി പോകാം മേലെ മേലെ

അമ്പാടി പൂവെ നില്ലു നില്ലു ആഘോഷ കാലമായ്
ചേമന്തി പൂവെ വീണ മീട്ടാൻ ചെമ്പട താളമായ്
ദൂരെ ദൂരെ മാമല താഴെ
ഒന്നു മേയും ദാഹം കൂട്ടിനായ്
മെല്ലെ മെല്ലെ താഴ്വര തീരെ വീണു പാവം താരം
കാറ്റേ മെല്ലെ കാറ്റെ ആനന്ദ കോലംകെട്ടി ആടു നീളെ നീളെ
മെയ്യണി ലോകം നമ്മൾ കന്നി പൂമാനം തേടി പോകാം മേലെ മേലെ


ഇവിടെ


4. പാടിയതു: കലാഭവൻ ജിമ്മി

“ പുലരികൾ....

ഇവിടെ



5. പാടിയതു: യേശുദാസ് / ബിജു നാരായൺ & രോഷിണി

മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം വാത്സല്യത്തളിരേ പൂന്തളിരേ
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ
മുന്തിരിവാവേ എന്തിനീ പിണക്കം ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ ചാഞ്ചാട് മിഴിയഴകേ

കൊ‍ഞ്ചുന്നകൊലുസ്സേ ഏട്ടന്‍റെ മനസ്സേ മഞ്ചാടിക്കനവിനു തിളക്കമെന്തേ
അമ്പിളിക്കൊരുന്നേ അമ്മതന്‍ നിധിയേ ആനന്ദവിളക്കായി വിളങ്ങീടില്ലേ
കുസൃതി കാട്ടും കുഞ്ഞാറ്റയല്ലേ കുണുങ്ങി നില്‍ക്കും കഞ്ഞാവയല്ലേ
സ്നേഹത്തിന്‍ തിരി കൊളുത്ത് ഓ ഓ നാമത്തിന്‍ശ്രുതിയുണര്‍ത്ത്
(മുന്തിരിവാവേ എന്തിനീ പിണക്കം)

വെള്ളിലക്കാവില്‍ പാടുന്ന കുയിലേ വെള്ളോട്ടു മലയില്‍ തിരഞ്ഞതാരേ
പൂരാടക്കുറുമ്പി പാലാഴിക്കടവില്‍ പായാരം പറയാതെ ഇരുന്നതെന്തേ
കരളിലെന്നും നീ മാത്രമല്ലേ കവിതയെല്ലാം നീ തന്നതല്ലേ
മായല്ലേ മധുമൊഴിയേ ഓ ഓ മാലേയ മണിമുകിലേ
(മുന്തിരിവാവേ എന്തിനീ പിണക്കം)
ഉം...........

ഇവിടെ

അക്ഷരങ്ങൾ: [1984] യേശുദാസ്, ജയചന്ദ്രൻ, ജാനകി, ഉണ്ണിമേനോൻ





ചിത്രം: അക്ഷരങ്ങൾ [1984] ഐ.വി.ശശി
താരനിര: ഭരത് ഗോപി, മമ്മൂട്ടി, സീമ, സുഹാസിനി,

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ശ്യാം


1. പാടിയതു: യേശുദാസ്

ഒരു മഞ്ഞുതുള്ളിയിൽ നീലവാനം
ഒരു കുഞ്ഞു പൂവിൽ ഒരു വസന്തം
ഒരു പുഞ്ചിരിയിൽ ഹൃദയത്തിന്നാഴത്തിൽ
ഉണരുമാഹ്ലാദത്തിൻ ജലതരംഗം (ഒരു മഞ്ഞുതുള്ളിയിൽ..)


നിറുകയിൽ ചാർത്തിയ കുങ്കുമമോ
അരുണോദയത്തിന്റെ പൊൻ തിടമ്പോ (2‌)
ഇളകും നിൻ മിഴികളിലിരു നീല മത്സ്യങ്ങൾ
ചുരുൾമുടിച്ചാർത്തിലോ ശ്യാമ യാമിനി (ഒരു മഞ്ഞുതുള്ളിയിൽ..)

കവിളിണ ചാർത്തിയ കണ്ണുനീരോ
കരളിലെ കാവ്യത്തിൻ പൊൻ ലിപിയോ (2)
ഇടനെഞ്ഞിൻ മധുരമാം തുടിതാളം കേൾക്കവെ
ഇവിടെ നിൻ കൂട്ടിലെ മൈന പാടിയോ (ഒരു മഞ്ഞുതുള്ളിയിൽ..)

ഇവിടെ

വിഡിയോ


2. പാടിയതു: ഉണ്ണി മേനോൻ & എസ്. ജാനകി കോറസ്

മൃദുലാസ്യമാടുന്ന പുലരികൾ
പൂക്കളുമായ് വന്നൂ
മധുരമാം ആലസ്യ നിദ്ര തൻ
മടിയിൽ നിന്നുടനുണർന്നു
അഴിയുന്ന വേണിയിൽ നിന്നും
നാലഞ്ചിതളുകൾ ശയ്യയിൽ വീണു
(അലസതാ...)

കൊക്കും കൊക്കുമുരുമ്മിയിരിക്കുന്ന
ചക്രവാളങ്ങളായീ ഒരു
പുഷ്പപാത്രത്തിലെ തേനുണ്ടു നാമൊരേ
സ്വപ്നത്തിൽ വീണു മയങ്ങീ
(അലസതാ...)

പൂവിൽ പൂവിലുരുമ്മിപ്പറക്കുന്ന
ഓണത്തുമ്പികളായീ മൃദു
മന്ത്രഗീതങ്ങളാൽ മോഹങ്ങൾ കൈമാറി
മഞ്ചലിലാടുകയായി
(അലസതാ





3. പാടിയതു: പി. ജയചന്ദ്രൻ & എസ്. ജാനകി


കറുത്തതോണിക്കാരാ....
കടത്തുതോണിക്കാരാ...
മാനമിരുണ്ടു മനസ്സിരുണ്ടു
മറുകരയാരുകണ്ടൂ മറുകരയാരുകണ്ടൂ!

വിടര്‍ന്നപൂവിതു കൊഴിയും മുന്‍പേ
ദിനാന്തമണയും മുന്‍പേ
ഇനിയൊരീരടികൂടിപ്പാടാന്‍
കൊതിപ്പൂ ഹൃദയദലങ്ങള്‍

ഇതാണിതാണെന്‍ യാത്രാഗാനം
ഇതിനിനിയില്ലവസാനം
വിരാമതിലകം ചാര്‍ത്തരുതാരും
വരു നീ ഈ വഴിയായ്....


ഇവിടെ

വിഡിയോ



4. പാടിയതു: ഉണ്ണി മേനോൻ

തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയില്‍ മറയുന്നു..
ഈറന്‍‌മുടിയില്‍ നിന്നിറ്റിറ്റു വീഴും
നീര്‍മണി തീര്‍ത്ഥമായ് ..
കറുകപ്പൂവിനു തീര്‍ത്ഥമായി..

പഴയകോവിലിന്‍‍ സോപാനത്തില്‍
പതിഞ്ഞൊരീണം കേള്‍ക്കുന്നു..[2]
ആ.. ആ‍.. ആ...
അതിലൊരു കല്ലോലിനി ഒഴുകുന്നു..
കടമ്പു പൂക്കുന്നു..
അനന്തമായ് കാത്തുനില്‍ക്കും
ഏതോ മിഴികള്‍ തുളുമ്പുന്നു..

(തൊഴുതുമടങ്ങും)

ഇവിടെ ദേവകള്‍ ഭൂമിയെവാഴ്ത്തി
കവിതകള്‍ മൂളി പോകുന്നു...[2]
ഉം.. ഉം.. ഉം..
അതിലൊരു കന്യാഹൃദയം പോലെ
താമരപൂക്കുന്നു ..ദലങ്ങളില്‍..
ഏതോ നൊമ്പര തുഷാരകണികകള്‍ ഉലയുന്നു....

(തൊഴുതുമടങ്ങും)

ഇവിടെ

വിഡിയോ